Sunday, August 26, 2012

Raped....


I was pwned at Face book.

No one to blame, my fault.. just my fault.

Someone (not just someone, a crusader duo determined to salvage this country) was deliberating in the wise Tuco style, how there are two kinds of people in this world, Those with an organ and no brain called rape culturists, and those with a machete on their tongues to chop down the former - to the group they baptize themselves into. I poked my nose, totally unsolicited. My fault. But I try to clear my side in the weakest of my voice. Couldn’t they prevent these vagabonds from wandering in to their forbidden realm?. Are they not aware that Zuckerberg's crew have set options for that? Any way this duo were the friends of my two very sensible FB friends. That’s why I dared.

I am not a good fighter. I have innate handicaps. My parents were simple, straightforward and decent people and the only way they ever knew to bring up their children were those. So the S- word, F – word and the likes wont come handy with me. A serious handicap as long as you are arguing at a social forum! Moreover, I didn't believe squeezing calf muscles is good enough a cerebral exercise to be an authority on anything and everything. And also, I would have anticipated disaster where sheer stupidity weds (or even living in with) narcissism.

Now, enough is enough. I made a comment there, something like this.. (and I still hold on to that) “Rape is something males have to unlearn and not getting raped is something that females have to learn”. That stirred up the hornets nest. One of my co-commenter asks, what if someone like me breaches a girl, would she be held responsible for not closing the door? The Duo themselves ask, what if someone dear to me get raped, will I find reasons myself to justify the act? Did you get that? These are autopsies. Our idea is not, get raped and then argue over who is at fault. I don’t believe in that. I will never ever blame a raped girl for not closing her door, but if she had done that we will be left with less chances to feel sorry for her. And if any of my dear ones hang out with some known criminals and get raped, I will have to share a bit of blame on her too..

Now coming to some science. What you think why we are here? If you think we are created by that silver bearded man living in the clouds up there, read no further. You won't understand what am saying. Evolutionary biology believes, we and every living things here are just flow of genes. If you are a bit philosophical, can say something like this, our bodies are just vehicles for the genes. And the sole motto of these genes are to survive and propagate. So they will do anything to survive and propagate. Females, burdened with the responsibility of child bearing and upbringing have limitation with numbers. The number of times their genes can be propagated is limited. So females are more concerned with quality of reproduction, they want whatever small number their genes propagated, to survive. They pick their reproductive partner wisely. That’s why females don’t want to sex with every Tom, Dick and Harry.

But in contrary, males don’t need to be limited in numbers. (confused?, they don’t have to spend time on pregnancy.) The more they seed, the more they reproduce. Got it? So male's reproductive success is on numbers, they don’t care much on quality. They try to seed wherever they can. Here I again remind you, this is pure science and not moral science.

So, the idea distills to this, males go for quantity while females for quality. That’s why males run around seeding and even raping and females resisting. They are all in genes. That’s why I said: “ Rape is something males have to unlearn and not getting raped is something females have to learn”.

So now you think, why this S-head is so blunt? Me getting very emotional wont change a thing on genes written over millions of years of evolution.

Now you ask, if rape is written on genes, why not all men run around raping? I can explain. Raising an own family have a better trade off with running around for better reproductive success. In a world of fierce competition, that offered better safety. Rape was not a rare thing till recent past. The only difference was that it was not called so. Heard of rulers keeping hundreds of wives and thousands of concubines?Lesser number wives and concubines for men lower in hierarchy and no women for men lowest. These were glorified rapes. Did you know some kingdoms even had laws to punish women who denied sex to men belonging to upper class? These were all rapes. Then Zeitgeist had its say in reforming us all. So here we are.

But there are lot many out there less reformed. So is it wrong to take a little bit precaution to protect ourselves? Any sane mind wont disagree. So if your idea is to prevent rape, take your own precaution. It pays. If your idea is to argue on who is responsible, yell around. You will get noticed.

Sunday, July 01, 2012

സ്വതന്ത്ര ഇച്ഛ?- Free Will?


       കഴിഞ്ഞ ദിവസം എനിക്ക് ഒരു ഇ-മെയിൽ കിട്ടി. വളരെ കൗതുകകരമായ ഒന്ന്. ഒരു ചെറിയ പരീക്ഷണമാണത്. പടിപടിയായി നമ്മൾ കുറച്ച് രണ്ടക്ക സംഖ്യകൾ തമ്മിൽ കൂട്ടി ഉത്തരം ഓർക്കാൻ ശ്രമിക്കണം. പുറകിലേക്ക് നോക്കാനൊന്നും പാടില്ല. അവസാനമായി അധികമൊന്നും ആലോചിക്കാതെ ഒരു കാര്യം നമ്മളോട് ചെയ്യുവാൻ ആവശ്യപ്പെടുന്നു. ഇതിന്റെ ഫലം 98% ഉം പ്രവചിക്കാവുന്നതാണെന്ന് പറയുന്നു. 98% തന്നെ വരുമോഎന്നു സംശയമുണ്ടെങ്കിലും ഞങ്ങൾ പരീക്ഷിച്ചപ്പോൾ അതിശയകരമായ ഫലങ്ങളാണ് കണ്ടത്. ( ഇത് പരീക്ഷിച്ച് നോക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ തുടർന്ന് വായിക്കുന്നതിനു മുൻപ് ചെയ്യുക. ഇവിടെ. അതിന്റെ ഫലത്തെ ബാധിക്കാതിരിക്കുവാനാണ് കൂടുതൽ വിവരങ്ങൾ പറയാത്തത്. )

      ഈ പരീക്ഷയുടെ കേവലകൗതുകം വിട്ട് ചിന്തിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു, നമ്മുടെ തലച്ചോർ ഒരു അല്പം മുൻ പരുവപ്പെടുത്തലിലൂടെ ഏതാണ്ട് നിയതമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതാണത്. നമ്മളിൽ ഭൂരിഭാഗം പേരും എന്തു കൊണ്ടാണ് ചുവപ്പ് നിറം തിരഞ്ഞെടുത്തത്? താങ്കളുടെ ഇഷ്ട നിറം ചുവപ്പ് തന്നെയാണോ?അല്ലെങ്കിൽ എന്തു കൊണ്ടാണ് ആ നിറം ഇവിടെ തിരഞ്ഞെടുക്കാതിരുന്നത്? ഞാൻ ചുവപ്പാണ് തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ചത് എന്നു പറഞ്ഞാൽ അതു സത്യമാണോ?

     ഇവിടെ തിരഞ്ഞെടുപ്പ് ഒന്നും സംഭവിച്ചില്ല, ചുവപ്പ് (മിക്കവാറും പേർക്ക്) വെറുതേ നമ്മുടെ മനസ്സിലേക്ക് കടന്നു വരുകയായിരുന്നു. അങ്ങിനല്ലേ? അപ്പോൾ നമ്മുടെ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര ഇച്ഛയ്ക്ക് എന്തു സംഭവിച്ചു? ഇവിടെ ഞാൻ മുൻപ് പറഞ്ഞ ഒരു കാര്യം ഒന്നു കൂടി ഓർക്കണം, മുൻ പരുവപ്പെടുത്തൽ... ഒരേ പോലുള്ള ഈ പ്രൈമിങ്ങിൽ മിക്കവാറും തലച്ചോറുകൾ ഒരേ പോലേ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്?. തലച്ചോറുകളുടെ പ്രവർത്തനത്തിന്റെ, - ചിന്ത ഉൾപ്പടെ- സമാനത അല്ലേ ഇതു കാണിക്കുന്നത്? നമ്മളിൽ ഭൂരിപക്ഷം പേർക്കും വേറിട്ട് ചിന്തിക്കാൻ ആവാതിരുന്നത് എന്തുകൊണ്ടാണ്? ഓരോരുത്തരുടേയും സ്വതന്ത്ര ഇച്ഛയ്ക്ക് എന്തു സംഭവിക്കുന്നു? നമ്മുടെ ഓരോ തീരുമാനവും നമ്മുടെ ഇച്ഛാനുസരണം അല്ല നടക്കുന്നത് എന്നാണോ?

അല്ല എന്നാണ് പുതിയ ശാസ്ത്ര ഗവേഷണങ്ങൾ തെളിയിക്കുന്നത്. നമ്മുടെ ചിന്തകളും തീരുമാനങ്ങളും നമ്മുടെ വരുതിയിലല്ല. സ്വതന്ത്ര ഇച്ഛ എന്നത് ഒരു മിഥ്യ മാത്രമാണ്. ഞാൻ അടുത്തതായി എന്താണ് റ്റൈപ്പ് ചെയ്യാൻ പോകുന്നത് എന്നത് ഞാൻ (അതായത് എന്റെ ബോധമനസ്സ്) തീരുമാനിക്കുന്നതിനു മുൻപ് തന്നെ എന്റെ തലച്ചോറിലെ ഉപബോധ കേന്ദ്രങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. വിശ്വാസം വരുന്നില്ല അല്ലേ? പക്ഷെ അതാണ് സത്യം. ഈ പോസ്റ്റ് തുടർന്നു വായിക്കണോ അതോ അടുത്ത ലിങ്കിലേക്ക് പോകണോ എന്നു തീരുമാനിക്കുന്നതും താങ്കളുടെ ബോധമനസ്സല്ല.

ശരി, ഇതു തുടർന്നു വായിക്കാൻ താങ്കളുടെ ഉപബോധമനസ്സ് അനുവാദം തന്നതിനാൽ ഞാൻ കുറച്ചു കൂടി വിശദീകരിക്കാം. സ്വതന്ത്ര ഇച്ഛ (Free Will) എന്ന വിഷയത്തിൽ ധാരാളം ഗവേഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. സ്വതന്ത്ര ഇച്ഛ നമ്മുടെ ഒരു മിഥ്യാധാരണ മാത്രമാണെന്ന് ഏതാണ്ട് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞു. നിർവചനത്തിന്റെ സാങ്കേതികതയിൽ മാത്രമാണ് വിരുദ്ധാഭിപ്രായങ്ങൾ ഉള്ളത്. ന്യൂറോളജി ഗവേഷകനും, ഗ്രന്ഥകർത്താവും, നിരീശ്വരവദിയും, തത്വചിന്തകനും ഒക്കെയായ സാം ഹാരീസ് തന്റെ പുതിയ പുസ്തകമായ "Free Will” ലിൽ ഈ വിഷയത്തിൽ ഒരു ആമുഖം തരുന്നു. “ഒറ്റയിരുപ്പിൽ വായിക്കാവുന്ന ഒരു ചെറിയ പുസ്തകം" എന്നാണ് അദ്ദേഹം ഈ പുസ്തകത്തെപ്പറ്റി പറയുന്നത് എങ്കിലും ഇത് ഒറ്റയിരുപ്പിൽ വായിക്കാനാവുമെന്നു തോന്നുന്നില്ല. കാരണം തത്വചിന്തയുടെ അതിപ്രസരം തന്നെ. “തത്വചിന്ത മരിച്ചു.” എന്നു സത്യസന്ധമായി സ്റ്റീവൻ ഹോക്കിൻസ് പറഞ്ഞെങ്കിലും ഇനിയും മുട്ടിലിഴയുന്ന ഒരു ശാസ്ത്രതത്വത്തിനു വിശദീകരണത്തിനായി കുറെയൊക്കെ തത്വചിന്തയെ കൂട്ടുപിടിക്കേണ്ടി വരും. പ്രത്യേകിച്ച് ഗ്രന്ഥകർത്താവ് സാം ഹാരീസ് ആകുമ്പോൾ.

ബെഞ്ചമിൻ ലിബെ (Benjamin Libet) എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഒരു പരീക്ഷണമാണ് ഈ പുതു ചിന്തയുടെ വിത്തു പാകിയത്. അദ്ദേഹം EEG ഉപയോഗിച്ച് വ്യക്തികളുടെ തലച്ചോർ നിരീക്ഷിച്ചതിൽ നിന്നും അവർ ഒരു ചലനം നടത്തുവാൻ തീരുമനിക്കുന്നതിനു ഏകദേശം 300 മില്ലീസെക്കൻഡിനു മുൻപ് തന്നെ അങ്ങിനെ ഒരു നീക്കം വരാൻ പോകുന്നതിന്റെ സൂചനകൾ EEG കാണിക്കുകയുണ്ടായി. കൂടുതൽ കൃത്യതയാർന്ന ഫങ്ക്ഷണൽ MRI ഉപയോഗിച്ചു നടത്തിയ തുടർപരീക്ഷണങ്ങളിൽ 7 മുതൽ 10 സെക്കൻഡ് മുൻപ് തന്നെ വരാൻ പോകുന്ന നീക്കങ്ങൾ പ്രവചിക്കുവാൻ സാധിച്ചു. ( പരീക്ഷണത്തിനു തയ്യാറായവർക്ക് രണ്ടു സ്വിച്ചുകൾ നൽകി. അവരുടെ ഇഷ്ടം അനുസരിച്ച് ഏതെങ്കിലും സ്വിച്ച് പ്രവർത്തിപ്പിക്കണം. അതോടൊപ്പം മുന്നിലെ സ്ക്രീനിൽ പ്രത്യേകിച്ച് ഒരു ക്രമത്തിലുമല്ലാതെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചു.. സ്ക്രീനിൽ ഏത് അക്ഷരം വന്നപ്പോഴാണ് സ്വിച്ച് അമർത്തുവാൻ തീരുമനിച്ചത് എന്ന് പറയുവാൻ നിർദ്ദേശിച്ചു. തീരുമാനം എടുത്തതിന്റെ സമയം കൃത്യമായി അറിയുവാനാണ് ഇത്. അതോടൊപ്പം തന്നെ വൊളണ്ടിയേഴ്സിന്റെ തലച്ചോർ പ്രവർത്തനം fMRI വഴി നിരീക്ഷിക്കുകയും ചെയ്തു.)

ഈ പരിക്ഷണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ ബോധപൂർവ്വമായ തീരുമാനങ്ങൾക്കും മുൻപു തന്നെ തലച്ചോർ അക്കാര്യത്തിനുള്ള നീക്കം ആരംഭിക്കുന്നു എന്നാണ്. അതായത് നമ്മുടെ പ്രവർത്തികൾക്കും തീരുമാനങ്ങൾക്കും മേൽ നമുക്ക് നേരിട്ട് ഒരു നിയന്ത്രണം ഇല്ല എന്നുള്ളതാണ് സത്യം, നമ്മൾ അങ്ങിനെ വിശ്വസിക്കുന്നു എങ്കിലും. (ഇതു തന്നെയല്ലേ ഞങ്ങൾ ഇത്രനാളും പറഞ്ഞിരുന്നത് എന്നു സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നവർ അവകാശപ്പെടാൻ വരട്ടെ..) പിന്നെ നമ്മുടെ പ്രവർത്തികളും തീരുമാനങ്ങളും നിയന്ത്രിക്കുന്നത് ആരാണ്? അല്ലെങ്കിൽ എന്താണ്?

നമ്മുടെ ജനിതക ഘടന, ജീവിതാനുഭവങ്ങൾ, അറിവ്, സാഹചര്യങ്ങൾ ഇവയൊക്കെയാണ് ഈ തീരുമാനങ്ങളെ നിർണ്ണയിക്കുന്നത് എന്നാണ് സാം ഹാരീസ് പറയുന്നത്. ഗോവിന്ദചാമിയുടെ അതേ കൃത്യമായ ഒരു ജനിതക ഘടനയും ജീവിതാനുഭവങ്ങളും സാഹചര്യങ്ങളും എനിക്കുണ്ടാകുകയായിരുന്നുവെങ്കിൽ അയാൾ ചെയ്തതുപോലൊരു നീചകൃത്യം ഞാൻ ചെയ്യാതിരിക്കാൻ യാതൊരു ന്യായവും കാണുന്നില്ല. നമ്മൾ അത്തരം കൃത്യങ്ങളൊന്നും ചെയ്യാതിരിക്കുന്നത് മുൻ പറഞ്ഞ ഘടകങ്ങളുടെ നിർണ്ണയത്തിൽ നമുക്കു ലഭിച്ച ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ്. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലേ? പല ശാസ്ത്രസത്യങ്ങളും തുടക്കത്തിൽ അങ്ങിനെ തന്നെ ആയിരുന്നു.

തലച്ചോറിന്റെ പ്രവർത്തനത്തെ പൊതുവേ ബോധപൂർവ്വവും അബോധപൂർവ്വവുമായി നിർവചിച്ചിരുന്നു. ഉദാഹരണത്തിന് ഞാൻ ഇപ്പോൾ ടൈപ്പ് ചെയ്യുന്നത് ബോധപൂർവ്വമായ പ്രവൃത്തി. അതേ സമയം എന്റെ ഹൃദയം പ്രവർത്തിക്കുന്നതും മറ്റനേകം ശാരീരിക പ്രവർത്തനങ്ങളും അബോധപൂർവ്വമായി നടക്കുന്നു. എന്റെ തലച്ചോർ പ്രവർത്തനം നിറുത്തിയാൽ അവയൊക്കെ പ്രവർത്തന രഹിതമാകും. എന്നാലിപ്പോൾ നമ്മൾ കണ്ടു ഈ ബോധമനസ്സ് കേവലം ഒരു ബോധ്യപ്പെടുത്തൽ കേന്ദ്രം മാത്രമാണെന്ന്. ഈ ബോധമനസ്സിനും മുകളിലുള്ള ഒരു അബോധമനസ്സ് എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ചിന്താ ധാരയിൽ ഉൾപ്പെടുത്തുന്നതു മൂലം സൃഷ്ടിക്കപ്പെടുന്ന ഒരു അയഥാർത്ഥ സങ്കൽപ്പം മാത്രമാണ് സ്വതന്ത്ര ഇച്ഛ. അബോധമനസ്സിനു രണ്ടു പ്രവർത്തന ഘടകങ്ങളുണ്ടെന്നാണ് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഒന്ന് പരിണാമം വഴി ഉരുത്തിരിഞ്ഞതും, മാറ്റങ്ങൾക്ക് സാവധാനം മാത്രം വഴങ്ങുന്നതും, എന്നാൽ വളരെ പെട്ടെന്ന് പ്രതികരിക്കുന്നതും. മറ്റേത് പിന്നീട് മാത്രം ഉരുത്തിരിഞ്ഞതും, മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളുന്നതും എന്നാൽ പ്രതികരണ വേഗം താരതമ്യേന കുറഞ്ഞതും. മനുഷ്യൻ ഒരു ജീവി എന്ന നിലയിൽ അതിജീവനത്തിനു സഹായിക്കുന്നതാണ് ആദ്യഘടകം. നമ്മുടെ വ്യക്തിത്വം സ്വഭാവം മുതലായ കാര്യങ്ങൾ രണ്ടാമത്തെ ഘടകം നിർണ്ണയിക്കുന്നു. ഈ രണ്ടു ഘടകങ്ങളുടേയും സമ്യുക്ത പ്രവർത്തനമാണ് നമ്മളെ നാമാക്കുന്നത്.

സ്വതന്ത്ര ഇച്ഛ എന്നൊന്നില്ല എന്നു നമ്മൾ കണ്ടു. നമ്മളുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ നമ്മുടെ തലച്ചോറിൽ രൂപപ്പെടുന്ന പ്രവർത്തനങ്ങളെ നമ്മൾ നമ്മുടേതായി തെറ്റിധരിക്കുന്നു. നമ്മളൊക്കെ വെറും "ബയോകെമിക്കൽ പപ്പറ്റ്സ്" ആണെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. പക്ഷെ നമ്മൾ അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും എല്ലാ പ്രവർത്തികളും നമ്മുടെ തലച്ചോറിൽ തന്നെയാണ് രൂപപ്പെടുന്നത്. ആയതിനാൽ സ്വതന്ത്ര ഇച്ഛ ഒരു സത്യം തന്നെയാണെന്ന പക്ഷക്കാരാണ് മറ്റു ചില ചിന്തകർ. ഈ വാദം ഖണ്ഡിക്കാൻ സാം ഉപയോഗിക്കുന്ന ഒരു ഉദാഹരണം മനോഹരമാണ്. “ ഒരു ഇൻഡ്യൻ യോഗി, താൻ സൂര്യപ്രകാശം മാത്രം ഉപയോഗിച്ചാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുന്നു. അത് സത്യമാവില്ല എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സൂര്യപ്രകാശം ഉപയോഗിച്ച് സസ്യങ്ങൾ വളരുന്നു, അത് തിന്ന് മൃഗങ്ങൾ വളരുന്നു, അതിനാൽ ഈ സസ്യങ്ങളേയും മൃഗങ്ങളേയും ഭക്ഷിച്ച് ജീവിക്കുന്ന ഒരാൾ സത്യത്തിൽ സൂര്യപ്രകാശം ഉപയോഗിച്ചാണ് ജീവിക്കുന്നത് എന്നു വാദിക്കാമല്ലോ?” സത്യമല്ലേ? സാം തുടരുന്നു; നമ്മുടെ മാതാപിതാക്കൾ ആരായിരിക്കണം എന്നു നാമല്ല തീരുമാനിച്ചത്, അതിനാൽ തന്നെ നമ്മുടെ ജനിതക ഘടനയും നമ്മുടെ തീരുമാനമല്ല. നമ്മുടെ അനുഭവങ്ങൾ, സാഹചര്യങ്ങൾ ഒന്നും നമ്മുടെ മാത്രം തീരുമാനങ്ങളല്ല. പിന്നെ എവിടെയാണ് നമ്മുടെ സ്വാതന്ത്ര്യം? എവിടെയാണ് സ്വതന്ത്ര ഇച്ഛ?

സ്വതന്ത്ര ഇച്ഛ മിഥ്യയാണ് എന്ന ഈ ആശയമിപ്പോഴും അതിന്റെ ശൈശവാവസ്ഥയിലാണ്. പക്ഷെ അത് വ്യക്തമായി തെളിയിക്കപ്പെട്ട് ഒരു ശാസ്ത്രസത്യമായി അംഗീകരിക്കപ്പെട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. കുറ്റകൃത്യങ്ങളുടേ ഉത്തരവാദിത്യം അത് ചെയ്യുന്നവരിൽ ആരോപിക്കപ്പെടാൻ ആവുകയില്ല, ചുരുക്കത്തിൽ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിൽ തന്നെ ഒരു പൊളിച്ചെഴുത്ത് വേണ്ടിവരും. നമുക്ക് കാത്തിരുന്നു കാണാം.



Friday, March 30, 2012

HTC ഫോണുകളിൽ മലയാളം വായിക്കുന്നതിന്..




സാംസങ്ങ് ഗാലക്സി ഫോണുകളിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും HTC ഫോണുകളിൽ കാര്യം അല്പം ബുദ്ധിമുട്ടാണ്. മലയാളം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങുമ്പോൾ HTC ഒഴിവാക്കുന്നതാണ് ബുദ്ധി. സാംസങ്ങിൽ നിന്നു വിഭിന്നമായി ഇത്തരം ഫോണുകളിൽ മലയാളം ലിപി ഏർപ്പെടുത്തുവാൻ റൂട്ട് ചെയ്യേണ്ടി വരും. റൂട്ട് ചെയ്യുന്നതു മുതലുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.

തുടങ്ങുന്നതിനു മുൻപ് രണ്ടു വാക്ക്; HTC ഫോണുകൾ എങ്ങിനെ റൂട്ട് ചെയ്യാം എന്നതിനെക്കാൾ എങ്ങിനെ റൂട്ട് ചെയ്തു എന്നാണ് വിദീകരിക്കുന്നത്. വ്യത്യാസം മനസ്സിലായിക്കാണുമല്ലോ? ഞാൻ ഉപയോഗിച്ചത് HTC Flyer എന്ന ടാബ്ലറ്റ് ആണ്. ഈ ബ്രാൻഡിലെ മിക്കവാറും എല്ല ഫോണുകളും ഇപ്രകാരം റൂട്ട് ചെയ്യാൻ പറ്റും എന്നാണ് ഇത് വികസിപ്പിച്ചവർ പറയുന്നത്.

രണ്ടാമതായി, റൂട്ട് ചെയ്യുന്ന ഫോണുകളുടെ വാറണ്ടി നഷ്ടപ്പെടാവുന്നതാണ്. അതിനാൽ ഇതിനു തുനിയുന്നതിനു മുൻപ് ഒരിക്കൽ കൂടി ആലോചിക്കുക. റൂട്ടിങ്ങിനിടെ പിശകു പറ്റിയാൽ ഫോൺ കേടാവാം, വാറണ്ടി കിട്ടുകയുമില്ല.

നിലവിൽ എനിക്ക് ലഭിച്ച മലയാളത്തിന്റെ ഫോണ്ട് റെൻഡറിങ്ങ് അത്ര സുഖമുള്ളതല്ല. (ഗാലക്സി നോട്ടിൽ വളരെ ഭംഗിയായി മലയാളം കിട്ടുന്നുണ്ട്.) പല ഫോണ്ടുകൾ മാറി മാറി പരീക്ഷിക്കുന്നുണ്ട്. വലിയ വ്യത്യാസം കാണുന്നില്ല. താങ്കൾക്ക് നല്ല രീതിയിൽ ലഭിക്കുന്നുണ്ടെങ്കിൽ ഇവിടെ വിവരം ദയവായി പങ്കു വെയ്ക്കുക.

അവസാനമായി, ഈ പോസ്റ്റ് വായിച്ച് ഫോൺ റൂട്ടു ചെയ്യുക വഴി എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ ഞാൻ ഒരു വിധത്തിലും ഉത്തരവാദി ആയിരിക്കുകയില്ല. ശരിയാക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശ്ശങ്ങൾ തരാൻ പറ്റും എന്ന ഉറപ്പുമില്ല. ഞാൻ റൂട്ട് ചെയ്തപ്പോൾ ഒരു ബുദ്ധിമുട്ടും പ്രശ്നവും ഉണ്ടായില്ല. ഫ്ലയർ ഉപയോഗിക്കുന്നവർ റൂട്ട് ചെയ്താൽ വോയിസ് കോളും ലഭ്യമാക്കാൻ സാധിക്കും, അത് ഒരു വലിയ പ്രയോജനം ആണ്.

റൂട്ട് ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് കുറച്ച് തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ആദ്യമായി ഫോണിന്റെ സീരിയൽ നമ്പർ കുറിച്ചെടുക്കുക. ഇത് ഫോണിന്റെ പെട്ടിയിലോ, ബാറ്ററിയുടെ അടിയിലോ കാണും. അല്ലെങ്കിൽ സെറ്റിങ്ങ്സിൽ എബൗട്ട് ഫോൺ എന്ന സ്ഥലത്ത് ഉണ്ടാവും. ഇനി ഫോൺ ഓഫ് ചെയ്യുക. തുടർന്ന് വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തുക. തെളിഞ്ഞു വരുന്ന സ്ക്രീനിൽ Hboot Version എന്ന ഒരു നമ്പർ കാണും, അതും കുറിച്ചു വെയ്ക്കുക. ഇനി ഓപ്ഷൻ നോക്കി ഫോൺ സാധാരണ രീതിയിൽ ബൂട്ട് ചെയ്യുക. (വോള്യൂം കീകൾ അമർത്തി മെനു മാറ്റാം, സെലെക്റ്റ് ചെയ്യാൻ പവർ ബട്ടൺ.)

ഇനി കുറച്ച് ഡൗൺലോഡ് ചെയ്യാനുണ്ട്. ആദ്യമായി HTC Driver installer അടുത്തതായി റെവലൂഷണറി പോർട്ടലിൽ പോവുക. അവിടെ ഡൗൺലോഡ് ഫോർ വിൻഡോസ് എന്ന ഓപ്ഷൻ കൊടുക്കുക. ഒരു സിപ് ഫയൽ ഡൗൺലോഡ് ആവും. അതോടൊപ്പം ആ പേജിൽ ഒരു കീ ജനറേറ്റർ പ്രത്യക്ഷപ്പെടും. അതിൽ ഫോൺ മോഡൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം, സീരിയൽ നമ്പർ, എച്ച് ബൂട്ട് വെർഷൻ നമ്പർ എന്നിവ കൊടുത്ത് ക്ലിക്ക് ചെയ്യുക. ഒരു കീ ലഭിക്കും, അത് എഴുതിയിടുകയോ, നോട്ട് പാഡിൽ കോപ്പി ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുക. മൂന്നാമതായി, superuser എന്ന സിപ് ഫയൽ. ഇവയെല്ലാം സൗകര്യപ്രദമായി ഒരു ഫോൾഡർ ഉണ്ടാക്കി അതിലിടുക.

അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിൽ HTC sync ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അൺ ഇൻസ്റ്റാൾ ചെയ്യുക. ഇനി നമ്മൾ ഡൗൺലോഡ് ചെയ്തു വെച്ചിരിക്കുന്ന HTC Driver installer ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം യു എസ് ബി കേബിൾ വഴി ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഫോണിൽ ചാർജ് ഓൺലി എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഇനി സെറ്റിങ്ങിൽ പോയി > ആപ്ലിക്കേഷൻ > ഡെവലപ്മെന്റ് > USB Debugging ON എന്നു സെലക്റ്റ് ചെയ്യുക.
അടുത്തതായി റെവലൂഷണറി സിപ്പ് ഫയൽ അൺസിപ്പ് ചെയ്യുക, അതിൽ Revolutionary.exe റൺ ചെയ്യുക. കമ്പ്യൂട്ടറിലെ വിൻഡോയിൽ അപ്പോൾ കീ ആവശ്യപ്പെടും. നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന കീ അവിടെ റ്റൈപ്പ് ചെയ്തു കൊടുക്കുക. ( അപ്പർ കേസും, ലോവർ കേസും, പൂജ്യവും, '' യും ഒക്കെ തമ്മിൽ പിശകാതെ നോക്കുക.) ഇനി ഓൺ സ്ക്രീൻ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക. അവസാനം “SUCCESS – Life gave us lemons, we didn’t make lemonade!” എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും, ഇതോടെ നമ്മുടെ ഫോൺ അൺ ലോക്ക് ചെയ്യപ്പെട്ടു എന്നർത്ഥം.

അടുത്തതായി clockworkmod recovery ഫ്ലാഷ് ചെയ്യണമോ എന്നു ചോദിക്കും. y എന്നു ടൈപ്പ് ചെയ്ത് എന്റെർ ചെയ്യുക. ഫ്ലാഷ് ചെയ്തു കഴിയുമ്പോൾ കമ്പ്യൂട്ടറിലെ വിൻഡോ അപ്രത്യക്ഷം ആകും.

ഇനി USB കേബിൾ ഊരി വീണ്ടും കുത്തി 'ഡിസ്ക് ഡ്രൈവ്' എന്ന ഓപ്ഷൻ എടുക്കുക. Sd കാർഡിലേക്ക് സൂപ്പർ യൂസർ ഫയൽ (അൺസിപ്പ് ചെയ്യാതെ) കോപ്പി ചെയ്യുക. വെറുതെ കാർഡിലേക്ക്, ഒരു ഫോൾഡറിനുള്ളിലുമാകരുത്. കേബിൾ ഊരി ഫോൺ ഓഫ് ചെയ്യുക.

മുൻപ് ചെയ്തതു പോലെ, വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തി ഓൺ ചെയ്യുക. തെളിയുന്ന സ്ക്രീനിൽ 'റിക്കവറി" സെലക്റ്റ് ചെയ്യുക. റിക്കവറി സ്ക്രീൻ പ്രത്യക്ഷപ്പെടുമ്പോൾ അതിൽ നിന്ന് 'Install zip from sdcard ' സെലക്റ്റ് ചെയ്യുക, തുടർന്ന് superuser.zip സെലക്റ്റ് ചെയ്യുക. ഇൻസ്റ്റലേഷൻ കഴിയുമ്പോൾ മെനു നോക്കി ഫോൺ ബൂട്ട് ചെയ്യാൻ വിടുക.

ഇപ്പോൾ നമ്മുടെ ഫോൺ S off ആയി റൂട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അടുത്തതായി ആൻഡ്രോയ്ഡ് മാർക്കറ്റിൽ പോയി ES File Explorer ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് തുറക്കുമ്പോൾ സൂപ്പർ യൂസർ പെർമിഷൻ ചോദിക്കും, അനുവദിക്കുക. അതിന്റെ സെറ്റിങ്ങ് തുറന്ന് Up to Root ടിക്ക് ചെയ്യുക. അപ്പോൾ SD കാർഡിൽ റൈറ്റ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും, ടിക്ക് ചെയ്യുക.

ഇനിയാണ് മലയാളം ഫോണ്ട് സന്നിവേശിപ്പിക്കുന്നത് (മലയാളം മാത്രമല്ല, ഏതു ഭാഷയും). പക്ഷെ ലഭിക്കുന്ന ഫലം അത്രതന്നെ തൃപ്തികരമല്ല എന്നു നേരത്തെ തന്നെ പറഞ്ഞുവല്ലോ, വലിയ ബുദ്ധിമുട്ടില്ലാതെ വായിക്കാം എന്നേയുള്ളൂ. (ഗാലക്സിയിലും മറ്റും ഉപയോഗിക്കുന്ന .apk ഫോർമാറ്റ് ഫോണ്ടുകൾ ഇതിൽ പ്രവർത്തിക്കുന്നില്ല. അതിനുള്ള മാർഗ്ഗം ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി പങ്കുവെയ്ക്കുക.)

അഞ്ജലിയോ, തൂലികയോ മറ്റേതെങ്കിലും .ttfഫോണ്ടോ തിരഞ്ഞെടുക്കുക. അതിനെ DroidSansFallback എന്നു റീനേം ചെയ്യുക. തുടർന്ന് പേരുമാറ്റിയ ഈ ഫയൽ sd കാർഡിലേക്ക് കോപ്പി ചെയ്യുക. ഇനി ES File Explorer തുറന്ന് sd കാർഡിൽ നിന്ന് ഈ ഫയൽ കോപ്പി ചെയ്ത്, system > Fonts എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്യുക. അപ്പോൾ അതേ പേരിൽ മുൻപുള്ള ഫയൽ മാറ്റട്ടേ എന്നു ചോദിക്കും, മറുപടി നൽകുക.

ഇതോടെ നമ്മുടെ ഫോൺ മലയാളം കൈകാര്യം ചെയ്യാൻ തുടങ്ങും. ബ്രൗസറോ ഫേസ്ബുക്കോ തുറന്ന് ഫലം അറിയുക.