Tuesday, January 20, 2009

ചിത്രകലയുടെ ജൈവശാസ്ത്രം. പ്രൊ: രാമചന്ദ്രന്റെ പത്തുകല്‍പനകള്‍.

പ്രൊഫസര്‍ വിളയന്നൂര്‍ രാമചന്ദ്രന്‍, കാലിഫോര്‍ണിയ യൂണിവാഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ബ്രയിന്‍ ആന്‍ഡ്‌ കോഗ്നിഷന്റെ മേധാവിയാണ്‌. ന്യൂറോ ഏസ്തറ്റിക്സിന്റെ പ്രമുഖ ഉപജ്ഞാതാവും. കലയെ അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു. "കലയെന്നത്‌ യാഥാര്‍ത്യത്തിന്റെ നേരാവിഷ്കരണമല്ല, മറിച്ച്‌ മനപൂര്‍വ്വം വ്യതിയാനം വരുത്തിയതോ പൊലിപ്പിച്ചതോ ആയ പുനരാവിഷ്കാരമാണ്‌". പക്ഷെ യാഥാര്‍ത്യത്തിന്റെ എല്ലാ രീതിയിലുള്ള വ്യതിയാനവും കലയാവുന്നില്ല എന്നു നമുക്കറിയാം. ആപ്പോള്‍ പിന്നെ കലയെ വ്യത്യസ്ഥമാക്കുന്നത്‌ എന്താണ്‌?



തനിക്ക്‌ ഏറ്റവും പരിചയമുള്ള ഭാരതീയ കലയെ തന്നെ പഠിക്കുവാന്‍ പ്രൊഫസര്‍ തീരുമാനിച്ചു. കലാചരിത്രത്തില്‍ പല തവണ ആവര്‍ത്തിക്കപ്പെട്ട ഒരു പദം അദ്ദേഹം ശ്രദ്ധിച്ചു. 'രസം'. രസ എന്ന സംസ്കൃത പദത്തിന്റെ പൂര്‍ണ്ണആര്‍ത്ഥം essence എന്ന ഒരു വാക്കില്‍ തര്‍ജ്ജമ ചെയ്യാനാവുന്നതല്ല. ഈ രസമാണ്‌ നല്ല കലയെ വ്യത്യസ്തമാക്കുന്നത്‌. സര്‍വ്വസാധാരണമായ നേര്‍ക്കാഴ്ചകളുടെ ഗുണകരമായ വ്യതിയാനമാണ്‌ ഈ രസത്തിന്റെ അടിസ്ഥാനം എന്നു നമുക്കിപ്പോള്‍ മനസ്സിലായി. ഈ വ്യതിയാനങ്ങളെ ഗുണകരമായി ആവാഹിക്കാന്‍ തലച്ചൊറിനെ പ്രാപ്തമാക്കുന്ന വിധം എന്തെങ്കിലും പൊതു നിയമങ്ങള്‍ ഉണ്ടോ? ഉണ്ടെന്നുള്ള നിരീക്ഷണത്തില്‍ അദ്ദേഹം പത്ത്‌ അടിസ്ഥാന തത്വങ്ങള്‍ രൂപീകരിച്ചു.

1. Peak shift
2. Grouping
3. Contrast
4. Isolation
5. Perception problem solving
6. Symmetry
7. Abhorrence of coincidence/generic viewpoint
8. Repetition, rhythm and orderliness
9. Balance
10. Metaphor

ഈ നിയമങ്ങളെ തൃപ്തികരമായി മലയാളീകരിക്കുവാനുള്ള എന്റെ ശ്രമം എനിക്കുതന്നെ ഹാസ്യമായി പരിണമിച്ചതിനാല്‍ ഇംഗ്ലീഷില്‍ തന്നെ നല്‍കുന്നു. ഓരോ നിയമവും വിശദീകരിക്കുവാന്‍ വളരെ മനോഹരമായ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍ക്കുന്നുണ്ട്‌.


(1) Peak shift
പീക്ക്‌ ഷിഫ്റ്റ്‌ മനസ്സിലാക്കാന്‍ ഒരു ചെറിയ പരീക്ഷണം അറിയുന്നത്‌ നന്ന്. എലികളെ സമചതുരവും ദീര്‍ഘചതുരവും തമ്മില്‍ തിരിച്ചറിയുന്ന രീതിയില്‍ ഒരു സംവിധാനം ഉണ്ടാക്കി. എലി ഓരോ തവണ ദീര്‍ഘചതുരം തിരഞ്ഞെടുക്കുമ്പോഴും അവയ്ക്ക്‌ ഭക്ഷണം നല്‍കി. സമചതുരം തിരഞ്ഞെടുക്കുമ്പോള്‍ ഒന്നും നല്‍കിയില്ല. ക്രമേണ, ദീര്‍ഘ ചതുരമാണ്‌ തന്റെ ഭക്ഷണമെന്ന് എലി പഠിക്കുകയും, സമചതുരം പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. അപ്പോഴേക്കും കൂടുതല്‍ നീളത്തിലുള്ള ദീര്‍ഘചതുരം പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ പക്ഷെ എലി, പഴയ ദീര്‍ഘചതുരം ഒഴിവാക്കി, കൂടുതല്‍ നീളത്തിലുള്ള പുതിയ ദീര്‍ഘചതുരം തിരഞ്ഞെടുക്കാന്‍ തുടങ്ങി. അതായത്‌ ഗുണകരമായ വ്യത്യസ്ഥത വരുത്തുന്ന (ഇവിടെ ഭക്ഷണം) ഒരു ഘടകത്തെ കൂടുതല്‍ പൊലിപ്പിക്കുമ്പോള്‍ , കൂടുതല്‍ സ്വീകാര്യമായി തലച്ചോര്‍ പരിഗണിക്കുന്നു.

തലച്ചോറിന്റെ ഈ സ്വഭാവം കലയില്‍ എങ്ങനെ പ്രായോഗികമാവുന്നു എന്നു നോക്കുക. പാര്‍വതിയുടെ ഒരു ചോളശില്‍പ്പം കൊണ്ടാണ്‌ പ്രൊഫസ്സര്‍ ഇത്‌ ഉദാഹരിക്കുന്നത്‌.



ശരീര ഘടനാപരമായി ചിന്തിച്ചാല്‍ പാര്‍വതിയുടെ ഈ രൂപം സാദ്ധ്യമല്ല. എന്നാല്‍, ഈ രൂപം സ്ത്രൈണതയുടെ പരമഭാവമായി കലാപരമായി ചിന്തിക്കുന്ന ആരും സമ്മതിക്കും. കാരണം, ചോളകലാകാരന്മാര്‍ വളരെ കൗശലപൂര്‍വ്വം വരുത്തിയിരിക്കുന്ന വ്യതിയാനങ്ങളാണ്‌. ശരീര ഘടനയില്‍ സ്ത്രീ ശരീരവും പുരുഷ ശരീരവും വ്യത്യസ്ഥമാണ്‌. സ്ത്രീ ശരിരത്തിന്റെ പ്രത്യേകത, പുരുഷ ശരീരത്തില്‍ നിന്നും വ്യത്യസ്ഥമായുള്ള ഘടകങ്ങളാണ്‌. വലിയ സ്തനങ്ങള്‍, ഇടുങ്ങിയ അരക്കെട്ട്‌, വീതിയുള്ള നിതംബങ്ങള്‍. ചോളകലാകാരന്മാര്‍, വലിയ സ്തനങ്ങളെ കൂടുതല്‍ വലുതാക്കി, നിതംബങ്ങളെ കൂടുതല്‍ വീതിയുള്ളതാക്കി, ഇടുങ്ങിയ അരക്കെട്ടിനെ കൂടുതല്‍ ഇടുങ്ങിയതാക്കി. പാര്‍വതിയുടെ ശില്‍പ്പത്തെ ശ്രദ്ധിക്കുമ്പോള്‍ ഇപ്പോള്‍ നമുക്ക്‌ മനസ്സിലാകും ഇതാണ്‌ വ്യത്യാസം എന്നത്‌. ഈ വെളിപാടും, ആദ്യത്തെ എലിയുടെ പരീക്ഷണവും തമ്മില്‍ ഒന്നു കൂട്ടി വായിച്ചു നോക്കൂ, കാര്യം പിടികിട്ടിയില്ലേ?

( ഈ തിയറിക്ക്‌ കലയുമായി ബന്ധമൊന്നുമില്ല, വലിയ സ്തനങ്ങളുള്ള സ്ത്രീകളെ പുരുഷന്മാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്നും, ഇത്‌ വെറുമൊരു തിയറി ഓഫ്‌ ബേ വാച്ച്‌ ആണെന്നുമുള്ള ആരോപണങ്ങളുണ്ട്‌. അത്‌ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളാം)

ആദ്യ ഭാഗം വായിക്കൂ.

2 comments:

Haree said...

Peak Shift - ഉന്നമ്രവ്യതിയാനം
ബാക്കികൂടി വിശദമാക്കൂ... :-)
--

ila said...

സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "കുറച്ച് കാര്യങ്ങള്‍" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
http://ila.cc